31.3.10

പ്രണയങ്ങള്‍ കൊല ചെയ്യപ്പെട്ടത്.

പുഴക്കരയില്‍ ഞങ്ങള്‍ 
രണ്ടര്‍ദ്ധഗോളങ്ങളായി
ഇരുന്നു.


അവളൊരു ചെടിയായ്
പ്രണയത്തിന്റെ വേരുകള്‍
താഴോട്ടു താഴ്ത്തി തുടങ്ങി...
പടര്‍ന്നു പിടിക്കുന്നതിന്മുന്പു
ഞാനൊരു പുകച്ചുരുളായ്
ഉയര്‍ന്നുപൊങ്ങി.


അവള്‍ പൂവായ് 
ഓരോ നിമിഷത്തിലും
തൂവെള്ള ഇതളുകള്‍
പുകച്ചുരുളുകളിലേക്ക്
ഉയര്‍ത്തി ആഘോഷിച്ചു
ഇതളുകള്‍ കാഴ്ച നഷ്ടപ്പെട്ടു
തിരിച്ചുവരവില്ലാതെ പറന്നു


പ്രണയിനി സര്‍പ്പമായി .
വിഷം ചീറ്റി
പുകച്ചുരുളുകള്‍ വിഷവാഹകരായി
പ്രണയങ്ങളുടെ
ഘാധകരായി.........



26.3.10

നോക്കുകുത്തികള്‍

കണ്ണും കാതും 
തിരിച്ചറിവിന്റെ 
ഭരണകൂടങ്ങളാണ്.
കുട്ടികള്‍ നാനാര്‍ത്ഥം
എഴുതുന്ന ലാഘവത്തില്‍
മയില്‍പീലിതുണ്ടുകള്‍ 
കാളകൂടവിഷമെന്നു
പത്രങ്ങള്‍!!!!
വേവിച്ചെടുത്ത 
വിലാപങ്ങള്‍
അക്ഷരത്തെറ്റില്ലാതെ 
ചൊല്ലാന്‍ വെമ്പുന്ന 
ഉണ്മാദസമൂഹം!!!
ഇതിനിടയില്‍
ഭരണകൂടങ്ങള്‍
നോക്കുകുത്തികള്‍ ആവരുത്.