5.5.10

കണ്ണെഴുത്തുകള്‍

വിരലുകളില്‍ നിന്നും
വാക്കുകള്‍
വിലാപങ്ങളായുതിര്‍ന്നപ്പോള്‍
വിരലെഴുത്ത് നിര്‍ത്തി
കണ്ണെഴുതാന്‍ തുടങ്ങി...


ണ്ണെഴുത്തില്‍
വാക്കുകളില്ല
വിലാപങ്ങളില്ല
പകരം
നിര്‍വികാരമായി
നീണ്ടുകിടക്കുന്ന
മഷിപ്പടര്‍പ്പുകള്‍ .....!!!!

31.3.10

പ്രണയങ്ങള്‍ കൊല ചെയ്യപ്പെട്ടത്.

പുഴക്കരയില്‍ ഞങ്ങള്‍ 
രണ്ടര്‍ദ്ധഗോളങ്ങളായി
ഇരുന്നു.


അവളൊരു ചെടിയായ്
പ്രണയത്തിന്റെ വേരുകള്‍
താഴോട്ടു താഴ്ത്തി തുടങ്ങി...
പടര്‍ന്നു പിടിക്കുന്നതിന്മുന്പു
ഞാനൊരു പുകച്ചുരുളായ്
ഉയര്‍ന്നുപൊങ്ങി.


അവള്‍ പൂവായ് 
ഓരോ നിമിഷത്തിലും
തൂവെള്ള ഇതളുകള്‍
പുകച്ചുരുളുകളിലേക്ക്
ഉയര്‍ത്തി ആഘോഷിച്ചു
ഇതളുകള്‍ കാഴ്ച നഷ്ടപ്പെട്ടു
തിരിച്ചുവരവില്ലാതെ പറന്നു


പ്രണയിനി സര്‍പ്പമായി .
വിഷം ചീറ്റി
പുകച്ചുരുളുകള്‍ വിഷവാഹകരായി
പ്രണയങ്ങളുടെ
ഘാധകരായി.........



26.3.10

നോക്കുകുത്തികള്‍

കണ്ണും കാതും 
തിരിച്ചറിവിന്റെ 
ഭരണകൂടങ്ങളാണ്.
കുട്ടികള്‍ നാനാര്‍ത്ഥം
എഴുതുന്ന ലാഘവത്തില്‍
മയില്‍പീലിതുണ്ടുകള്‍ 
കാളകൂടവിഷമെന്നു
പത്രങ്ങള്‍!!!!
വേവിച്ചെടുത്ത 
വിലാപങ്ങള്‍
അക്ഷരത്തെറ്റില്ലാതെ 
ചൊല്ലാന്‍ വെമ്പുന്ന 
ഉണ്മാദസമൂഹം!!!
ഇതിനിടയില്‍
ഭരണകൂടങ്ങള്‍
നോക്കുകുത്തികള്‍ ആവരുത്.

26.2.10

നീ 
നീലത്തുരുത്തുകള്‍ നിര്‍മ്മിച്ച്‌ 
മൌനത്തിനു ചുറ്റും വേലികെട്ടിനിര്‍ത്തിയ  
നിന്റെ സായാഹ്നങ്ങള്‍.....
എനിക്കൊന്നും നിന്നില്‍ നിന്ന് 
അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞെന്നു വരില്ല 
നീലത്തുരുത്തുകള്‍ക്ക്  ഒരുപാട് 
ഭൂഖണ്ഡങ്ങളുടെ  ഛായയുണ്ട്.


നീ
നിന്റെ മൌനത്തില്‍ നിന്നാണ് 
നീലത്തുരുത്തുകള്‍ നിര്‍മ്മിച്ചതെന്ന്
എനിക്കറിയാം.....
അപാരം!!!!!!
പക്ഷെ ഞാന്‍ ഊഹിച്ചതിലും
ഒരുപാട് താഴെയാണ് നീ
നിന്റെ മൌനത്തിന്റെ കട്ടി കൊണ്ട്
കീഴടക്കാന്‍ പറ്റാത്ത 
ഒരു ലോകമുണ്ട് .

ആകാശത്തിനും ഭുമിക്കുമിടയില്‍
ആരും കാണാത്ത മിനുങ്ങുകളെ
പോലും കാണാന്‍ കഴിയുന്ന നിനക്ക്
ഒരുപക്ഷെ....
 ആ ലോകം കാണാന്‍
കഴിഞ്ഞെന്നു വരില്ല.
അവിടെ നീ ചെറുതാണ്
നിന്റെ നീലത്തുരുത്തുകള്‍ 
പഞ്ഞിക്കെട്ടുകള്‍ പോലെയാണ്..........
   

21.2.10

പകല്‍ വരാന്‍ വയ്കിയത് 
വകതിരിവില്ലാതെ തെണ്ടി തിരിഞ്ഞ രാത്രിയുടെ 
പരിന്നാമത്തെയോര്ത്താണ്.....
നിശബ്ധത കൂട്ടിവച്ചു കിളികളെയുരക്കി
ഒന്നില്‍ നിന്നും പുജ്യത്തിലേക്ക് പതുക്കെ 
വളരെ പതുക്കെ നീങ്ങിയാണ്‌  യുഗങ്ങള്‍ 
ഉണ്ടായത്........
കന്നുനീരുരഞ്ഞാണ്‌ ഉപ്പുപാറകള്‍  
ഉണ്ടായത്.......
ഇനിവരാനിരിക്കുന കാക്കത്തൊള്ളായിരം 
മിന്നാമിനുങ്ങിനെ കടമെടുത്താല്‍ പോലും
രാവിന് പകലിനെ സൃഷ്ടിക്കാനാവില്ല .......
എന്നിട്ടും പരിന്നാമത്തിന്റെ മറ്റേ അറ്റത്ത്
നിന്ന്  കരിമ്പുകകള്‍ സൃഷ്ടിച്ചു രാത്രി പകലിനെ 
മൂടുന്നു.....
കാഴ്ച നഷ്ടപ്പെട്ട് 
പകല്‍ വീണ്ടും വയ്കുന്നു.........